ബൈബിളിലെ ഇസ്ലാം

ദൈവത്തിന്റെ ഏകത്വത്തെ  കുറിച്ച് ബൈബിൾ പറയുന്നു:
 "ദൈവമായ കർത്താവേ, അങ്ങ് ഏറ്റവും വലിയവനത്രെ!അതുല്യനാണ് ഞങ്ങൾ കാത് കൊണ്ട് കേട്ടതനുസരിച്ച് അവിടന്നല്ലാതെ വേറെ ദൈവമില്ല"
(Il സാമുവൽ 7:22)

മോസസ്  "ഞങ്ങളുടെ ദൈവമായ കർത്താവിന് തുല്യനായി ആരുമില്ല." (പുറപ്പാട് 8:10)

ജീസസ്: "യിസ്രയേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് അവൻ ഏക കർത്താവ്" (മാർക്കോസ് 12:29,30)


 വിഗ്രഹവൽക്കരണത്തിനെതിരെ
"വിഗ്രഹം ഉണ്ടാക്കരുത്;മീതെ  സ്വർഗത്തിൽ എങ്കിലും ഭൂമിക്ക് കീഴെ വെള്ളത്തിൽ എങ്കിലും  ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്; അവയെ നമസ്കരിക്കുകയോ സേവിക്കുകയോ അരുത്"
(ആവർത്തന പുസ്തകം 5:8)


 അന്ത്യപ്രവാചകനെ കുറിച്ച് 
" സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു  അറിയിച്ചുതരികയും ചെയ്യും  ''
(യോഹന്നാൻ 16:13)


 പരലോക വിശ്വാസത്തെ കുറിച്ച് 
 ''പരിശുദ്ധാത്മാവിനെതിരെ സംസാരിക്കുന്ന ഒരുവനോടും ഈ ലോകത്തിലോ വരാനിക്കുന്ന ലോകത്തിലോ ക്ഷമിക്കപ്പെടുകയില്ല''
(മത്തായി 12:32)

 പ്രാർഥനയെ കുറിച്ച്
 "നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ" (മത്തായി 4:10 )


 അഭിവാദന രീതിയെ കുറിച്ച്
 ''ശിഷ്യന്മാർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവരുടെ നടുവിൽ ചെന്ന് യേശു 'നിങ്ങൾക്ക് സമാധാനം'* (ലൂക്കോസ് 24:36)

ഇതിന്റെ അറബിയാണ് "അസ്സലാമു അലൈക്കും"
(ദൈവീക സമാധാനം ചൊരിയുമാറാകട്ടെ)


 ചേലാകർമ്മത്തെ കുറിച്ച് 
 "നിങ്ങളിൽ പുരുഷ പ്രജയൊക്കെയും പരിഛേദനം (ചേലാകർമ്മം)  ഏൽക്കണം " (ഉൽപത്തി 17:10)

യേശു ജനിച്ച് എട്ടാം നാൾ പരിഛേദനം നടത്തിയതായി ലൂക്കോസ് 2:21 ൽ പറയുന്നു.


 നിർബന്ധ ദാനത്തെ കുറിച്ച് (സകാത്ത്)
 "ആണ്ടുതോറും നിലത്തു  വിതച്ചുണ്ടാക്കുന്ന എല്ലാ വിളവിലും ദശാംശം എടുത്തു വെക്കണം"  (ആവർത്തനം 14:22)



  വ്രതതത്തെ) സംബന്ധിച്ച് 
 "ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. അതു കഴിഞ്ഞപ്പോൾ അവന്ന് വിശന്നു'' (ലൂകോസ് 4:2)

 ''ഉപവസിക്കുമ്പോൾ കപട ഭക്തി ക്കാരെപോലെ നിങ്ങൾ വാടിയ മുഖം കാണിക്കരുത്. അവർ ഉപവസിക്കുന്നത് മനുഷ്യർക്ക് വിളങ്ങേണ്ടതിന് മുഖം  വിരൂപമാക്കുന്നു; അവർക്ക് പ്രതിഫലം കിട്ടിപ്പോയി എന്ന് സത്യമായിട്ടും  നിങ്ങളോട് പറയുന്നു"
 (മത്തായി 6:16)


 പലിശയെ കുറിച്ച്
 ".... ദരിദ്രന് പണം വായ്പ കൊടുത്താൽ പൊലിക്കടക്കാരനെ പോലെ ഇരിക്കരുത്. അവനോട് പലിശ വാങ്ങുകയും അരുത് " (ആവർത്തനം23:19,20)


 മദ്യപാനത്തെ കുറിച്ച്
 "ആകായാൽ, നീ സൂക്ഷിച്ച് കൊൾക: വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയുമരുത്" (ന്യായാധിപന്മാർ 13:4)


 വ്യഭിചാരത്തെ കുറിച്ച്
 "വ്യഭിചാരം ചെയ്യരുത്"  (പുറപ്പാട് 20:14)


 കൊലയെ കുറിച്ച്
 ''കൊലപാതകം അരുത് "
 (പുറപ്പാട് 20:13)


 മോഷണത്തെ കുറിച്ച്
 "മോഷണം അരുത്''  (പുറപ്പാട് 20:15)


പന്നിയിറച്ചിയെ  കുറിച്ച്
 "പന്നി: അതു കുളമ്പ് പിളർന്നതെങ്കിലും അയവിറുക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്" (ആവർത്തനം 14:8)


 അന്ധവിശ്വാസങ്ങൾ ക്കെതിരെ
" മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞാനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ  ഇടയിൽ കാണരുത്" (ആവർത്തനം 18:11)

Post a Comment

0 Comments